
കൊച്ചി: വ്യവസായ നഗരമായ കൊച്ചിയുടെ സമഗ്ര വികസനത്തിന് ഊർജം നൽകുന്ന ബജറ്റാണ് വി ഡി സതീശൻ അവതരിപ്പിച്ചതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ് എം എൽ എ. വ്യവസായ നഗരമെന്ന നിലയിൽ കൊച്ചിക്ക് മികച്ച പരിഗണനയാണ് വി ഡി സതീശൻ അവതരിപ്പിച്ച പ്രഥമ ബജറ്റിൽ ലഭിച്ചത്. ചലച്ചിത്ര മേഖലയ്ക്ക് ഇതാദ്യമായി അംഗീകാരം ലഭിച്ച ബജറ്റാണിത്. കൊച്ചി തുറമുഖ വികസനത്തിനും ടൂറിസം വികസനത്തിനും ബജറ്റ് പ്രഖ്യാപനങ്ങൾ സഹായകരമാകും. കൊച്ചി വിമാനത്താവള വികസനത്തിനും പൊതുഗതാഗത മേഖലയുടെ വികസനത്തിനും ബജറ്റ് വഴിതുറക്കും. ഗ്ലോബൽ ഫർണിച്ചർ ഹബ്ബ്, ഗ്ലോബൽ ഗോൾഡ് ഹബ്ബ്, ഏവിയേഷൻ ഹബ്ബ് എന്നിവയെല്ലാം കൊച്ചിയുടെ വാണിജ്യ പ്രാധാന്യം വർധിപ്പിക്കും. പത്ത വർഷങ്ങൾക് ശേഷമാണ് കൊച്ചിക്ക് ബജറ്റിൽ പരിഗണന ലഭിക്കുന്നതെന്നും മുഹമ്മ്ദ് ഷിയാസ് ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കൽ പ്രക്രിയകൾ സമയബന്ധിതവും സുതാര്യവും പ്രൊഫഷണലുമായി കൈകാര്യം ചെയ്യുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും സർക്കാർ ഏജൻസികളായ കിൻഫ്ര , ഇൻകെൽ എന്നിവയെ ശക്തിപ്പെടുത്തുമെൻ പ്രഖ്യാപനം ഐ ടി വ്യവസായ രംഗത്ത് ഉണർവേകുമെന്നും ഷിയാസ് ചൂണ്ടിക്കാട്ടി.
Photo Courtesy - Google









